Tuesday, March 1, 2011

ചില യാദൃച്ഛിക പ്രതിഭാസങ്ങള്‍




ജീവികള്‍ പരിണമിച്ചുണ്ടായത് തികച്ചും ആകസ്മികമായി സംഭവിച്ച കാര്യമാണന്ന കാര്യത്തില്‍ പരിണാമ വാദികള്‍ക്ക് ഒട്ടും സംശയമില്ല. നമുക്കു ചുറ്റും നാം കാണുന്ന സങ്കീര്‍ണ്ണ സ്വഭാവമുള്ള എല്ലാ അജൈവ വസ്തുക്കള്‍ക്ക് പിന്നിലും ഒരു സൃസ്രഷ്ടാവുണ്ട് എന്ന കാര്യം ശരിയാണെങ്കിലും ജൈവ വസ്തുക്കളുടെ കാര്യത്തില്‍ സ്രഷ്ടാവോ സം‌വിധായകനോ വേണ്ടതില്ല എന്ന കാര്യത്തില്‍ സംശയലേശമില്ല യുക്തി(?)വാദികള്‍ക്ക്.

ചില ലളിത യാഥാര്‍ഥ്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ്. ഇതെല്ലാം യാച്ഛികമായി സംഭവിക്കുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു.

മനുഷ്യന്‍റെ ജനനത്തില്‍ നിന്നു തന്നെ തുടങ്ങാം. ലൈഗിക പ്രത്യുല്പ്പാദനം നടത്തുന്ന ജീവിയാണല്ലോ മനുഷ്യന്‍. ലൈഗിക പ്രത്യുല്പാദനം നടക്കണമെങ്കില്‍ ആണും പെണ്ണും ഉണ്ടായിരിക്കണം. മനുഷ്യന്‍ എന്ന ജീവി പരിണമിച്ചു വന്നപ്പോള്‍ ആണും പെണ്ണുമായി പരിണമിച്ചുണ്ടായി; യാദൃച്ഛികമായി!

രണ്ടാമത്തെ ഘട്ടം, ഈ ആണും പെണ്ണും തമ്മില്‍ ലൈഗികമായി ബന്ധപ്പെടണം. ബന്ധപ്പെടണമെങ്കില്‍ അവര്‍ തമ്മില്‍ അടുക്കണം. അടുക്കണമെങ്കില്‍ പരസ്പരം ആകര്‍ഷിക്കപ്പെടണം. പുരുഷനു സ്ത്രീയെ കാണുമ്പോഴും സ്ത്രീക്കു പുരുഷനെ കാണുമ്പോഴും ആകര്‍ഷണം തോന്നുന്നു. തികച്ചും യാദൃച്ചികം!

ലൈഗികാകര്‍ഷണത്തിന്‍റെ പരിണിതഫലമായി പുരുഷനും സ്ത്രീയും ശാരീരികമായി ബന്ധപ്പെടുന്നു. ഈ 'അറുബോറന്‍ പണി'ക്ക് അവരെ പ്രചോദിപ്പിക്കുന്ന ഘടകം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. രതി നിര്‍‌വൃതി തന്നെ. ഇതെങ്ങനെ മനുഷ്യന്‍ എന്ന ജീവിയില്‍ ഉണ്ടായി? യദൃച്ഛികം!

ശാരീരികമായി ബന്ധപ്പെടമെങ്കില്‍ അതിനു യോജിച്ച രീതിയിലുള്ള ലൈഗികാവയവങ്ങള്‍ വേണം. മനുഷ്യജീവി ആണും പെണ്ണുമായി പരിണമിച്ചുണ്ടായപ്പോള്‍ ലൈഗികമായി ബന്ധപ്പെടാന്‍ അനുയോജ്യമായ രീതയില്‍ ലൈഗികാവയവങ്ങള്‍ തികച്ചും യാദൃച്ഛികമായി രൂപപ്പെട്ടുവന്നു!

ഇനി ആണും പെണ്ണും തമ്മില്‍ ബന്ധപ്പെടണം. പുരുഷന്‍ സ്ത്രീയില്‍ പുരുഷബീജം നിക്ഷേപിക്കണം. അതിനുള്ള ബീജം യാദൃച്ഛികമായി എങ്ങനെ രൂപപ്പെടുന്നു എന്നു നോക്കാം.

പ്രായപൂര്‍ത്തിയെത്തുന്നതോടെ പുരുഷവൃഷണങ്ങള്‍ ബീജോല്‍പാദനമാരംഭിക്കുന്നു. ഇതിനുവേണ്ടി മനുഷ്യശരീരത്തില്‍ 'യാദൃച്ചികമായി' നടക്കുന്ന സംവിധാനങ്ങള്‍ ഒട്ടനവധിയാണ്‌. ശരാശരി നാലു സെന്‍റീമീറ്റര്‍ നീളവും രണ്ടേമുക്കാല്‍ സെന്‍റിമീറ്റര്‍ വീതിയും പയര്‍മണിയുടെ ആകൃതിയുമുള്ള രണ്ടു ഗ്രന്ഥികളാണ്‌ വൃഷണങ്ങള്‍. പ്രായപൂര്‍ത്തിയെത്തുന്നതുവരെ പുരുഷഹോര്‍മോണുകള്‍നിര്‍മിക്കുകയാണ്‌ അവയുടെ ധര്‍മം. പ്രായപൂര്‍ത്തിയാകുന്നതോടെ ബീജനിര്‍മാണം കൂടി യാദൃച്ചികമായി വൃഷണങ്ങള്‍ ഏറ്റെടുക്കുന്നു. ഇവ രണ്ടും അടക്കം ചെയ്തിരിക്കുന്നത്‌ വൃഷണസഞ്ചിയെന്ന്‌ വിളിക്കപ്പെടുന്നഒരു തുകല്‍സഞ്ചിയിലാണ്‌.

വൃഷണത്തിലെ അതിസൂക്ഷ്മമായ സ്പെര്‍മാറ്റഗോണിയയെന്ന സൃഷ്ടികോശനിരയില്‍നിന്നാണ്‌ പുരുഷബീജമുണ്ടാവുന്നത്‌. കൌമാരകാലത്ത്‌ ഈ കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. ഈ വിഭജനം ഒരു സങ്കീര്‍ണമായ പ്രക്രിയയാണ്‌.  സ്പെര്‍മാറ്റഗോണിയാ ആദ്യമായി വിഭജിക്കപ്പെട്ട്‌ പ്രൈമറി സ്പെര്‍മറ്റാസൈറ്റുകളെന്ന്‌ വിളിക്കപ്പെടുന്ന കോശങ്ങളുണ്ടാവുന്നു. ഈ കോശങ്ങള്‍ അതിവേഗം പൂര്‍ണ വളര്‍ച്ചയിലെത്തുകയും അവ ഒരു പ്രത്യേക രീതിയിലുള്ള കോശവിഭജനത്തിന്‌ വിധേയമാവുകയും ചെയ്യുന്നു. ഊനഭംഗം (meiosis) എന്നു വിളിക്കപ്പെടുന്ന ഈ കോശവിഭജനരീതി വഴിയാണ്‌ 46 ക്രോമസോമുകളുള്ള സ്പെര്‍മാറ്റോസെറ്റ്‌ 23 ക്രോമസോമുകള്‍മാത്രമുള്ള കോശങ്ങളായി മാറുന്നത്‌. നാന്നൂറോളം അറകളായി വിഭജിക്കപ്പെട്ടിരിക്കുന്ന വൃഷണങ്ങളിലെ വളഞ്ഞുപിരിഞ്ഞു കിടക്കുന്ന നീണ്ട നാളികകളില്‍ വെച്ചാണ്‌ ബീജോല്‍പാദനം നടക്കുന്നത്‌. ബീജനാളികകള്‍ (seminiferous tubules) എന്നു വിളിക്കപ്പെടുന്ന ഈ നാളികകളുടെയെല്ലാം വളവുകള്‍ തീര്‍ത്ത്‌ കൂട്ടിച്ചേര്‍ത്തുവെച്ചാല്‍ 800 അടിയോളം നീളം കാണുമത്രേ! ഈ നാളികകളില്‍ വെച്ച്‌ ഉല്‍പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ വൃഷണത്തോടു തൊട്ടുകിടക്കുന്ന അധിവൃഷ്ണിക(epididymis)യില്‍ ശേഖരിക്കപ്പെടുകയും അവിടെ വെച്ച്‌ അവ പ്രായപൂര്‍ത്തിയാവുകയും ചലനശേഷി ആര്‍ജിക്കുകയും ചെയ്യുന്നു. അധിവൃഷ്ണികയോടു ബന്ധപ്പെട്ടു കിടക്കുന്ന നീണ്ട കുഴലാണ്‌ ബീജനാളി (vasdeferens). ഈ കുഴലിലൂടെയാണ്‌ ബീജങ്ങള്‍ മൂത്രനാളത്തില്‍ എത്തുന്നതും അവിടെനിന്നു പുറത്തു പോവുന്നതും.

ശുക്ളമെന്നറിയപ്പെടുന്ന ദ്രവ പദാര്‍ഥത്തില്‍ മുങ്ങിക്കിടന്ന്‌ ഇടകലര്‍ന്നാണ്‌ ബീജങ്ങള്‍ യാത്ര ചെയ്യുന്നത്‌. വഴുവഴുപ്പും കൊഴുപ്പുമുള്ള വെളുത്ത ഈ പദാര്‍ഥത്തിന്‍റെ  സിംഹഭാഗവും വരുന്നത്‌ മൂത്രാശയത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന രണ്ടു ശുക്ളസഞ്ചി (seminal vesicles) കളില്‍നിന്നാണ്‌. ഒരു പ്രാവശ്യം വിസര്‍ജിക്കുന്ന ശുക്ളത്തിന്‌ മൂന്നു മുതല്‍ അഞ്ചു വരെ മില്ലിലിറ്റര്‍വ്യാപ്തം കാണും. ഉല്‍പാദനക്ഷമതക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌മില്ലിലിറ്റര്‍ ശുക്ളമെങ്കിലും ആവശ്യമാണ്‌.

വൃഷണങ്ങള്‍ ഒരു സഞ്ചിയിലാണുള്ളതെന്ന്‌ പറഞ്ഞുവല്ലോ. ശരീരത്തിന്‍റെ  സാധാരണ താപനിലയേക്കാള്‍ വൃഷണസഞ്ചിയില്‍ 3-4 ഡിഗ്രീ ഫാറന്‍ ഹീറ്റ്‌ ചൂട്‌ കുറവാണ്‌. ഈ താപനിലയിലേ പുരുഷ ബീജങ്ങളുടെ ഉല്‍പാദനം നടക്കുകയുള്ളൂ. ബീജോല്‍പാനത്തിനാവശ്യമായ ഈ താപനില മാറ്റം കൂടാതെ നിലനില്‍ക്കുന്നതിനു കാരണം വൃഷണസഞ്ചിയുടെ ബാഹ്യഭാഗത്തുള്ള എണ്ണമറ്റ 'യാദൃച്ഛികമായുണ്ടായ' ചുളിവുകളാണ്‌. ഇതിനകത്തുള്ള ബീജധമനി (spermatic artery)യും ഊഷ്മ ക്രമീകരണത്തില്‍ പങ്കാളിയാണ്‌. തണുപ്പ്‌ വര്‍ധിക്കുമ്പോള്‍ വൃഷണങ്ങള്‍ ഉയര്‍ന്ന്‌, ചുരുളുകളായിക്കിടക്കുന്ന ഈ രക്തക്കുഴലിന്‍റെ  നീളം കുറയ്ക്കുകയും അതോടൊപ്പം വൃഷണസഞ്ചി സങ്കോചിക്കുകയും ചെയ്യുന്നു. ഇതുമൂലം കൂടുതല്‍ ചൂടുള്ള ഉദരപേശികളുമായി സമ്പര്‍ക്കത്തിലാകുവാന്‍ വൃഷണങ്ങള്‍ക്ക്‌ സാധിക്കുകയും അങ്ങനെ തണുപ്പുകാലത്ത്‌ താപനില ക്രമീകരിച്ചുനിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നു. ചൂട്‌ കൂടുതലാവുമ്പോള്‍ വൃഷണസഞ്ചിയിലെ ചുളിവുകള്‍ നിവരുകയും വൃഷണങ്ങള്‍ താഴോട്ടിറങ്ങുകയും അങ്ങനെ താപനില കുറയ്ക്കുവാന്‍ കഴിയുകയും ചെയ്യുന്നു.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ മന്ദബുദ്ധികളായ ആര്‍ക്കെങ്കിലും ഈ പ്രകൃയകളെക്കെല്ലാം പിന്നില്‍ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്നു സംശയം തോന്നുന്നുവെങ്കില്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. ഇതെല്ലാം വെറും യാദൃച്ഛികമായുണ്ടാകും എന്ന് എന്തുകൊണ്ട് ഈ വിഡ്ഢികള്‍ക്ക് മനസ്സിലാകുന്നില്ല?
(തുടരും)



3 comments:

Salim PM said...

ഇതെല്ലാം കേള്‍ക്കുമ്പോള്‍ മന്ദബുദ്ധികളായ ആര്‍ക്കെങ്കിലും ഈ പ്രകൃയകളെക്കെല്ലാം പിന്നില്‍ ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്നു സംശയം തോന്നുന്നുവെങ്കില്‍ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. ഇതെല്ലാം വെറും യാദൃച്ഛികമായുണ്ടാകും എന്ന് എന്തുകൊണ്ട് ഈ വിഡ്ഢികള്‍ക്ക് മനസ്സിലാകുന്നില്ല?

oru chodyam said...

ഒരു കാര്യം ചോദിച്ചോട്ടെ..
ഈ ദൈവം എന്ന് പറയപ്പെടുന്ന
ശ്രിഷ്ടി മാത്രമേ പണി ഉള്ളോ?
അത് കഴിഞ്ഞു ബാകി എല്ലാം ആരാ നോക്കുന്നെ??
എനിക്ക് തോന്നുന്നില്ല ഇങ്ങിനെ ഒരു സംഭവം..
ഉണ്ടായിരുന്നെങ്കില്‍ ഒരിക്കെലും ഇവിടെ കൊലപാതകം, മോഷണം, അക്രമം, പാവപ്പെട്ടവര്‍, പണക്കാരന്‍ എന്നിങ്ങിനെ ഒന്നും ഉണ്ടാവില്ലായിരുന്നു...
എല്ലാം തുല്യമായേനെ..
അതോ പുള്ളിക്ക് തമ്മില്‍ അടിപിട്ടിച്ചു കരഞ്ഞു കാണാന്‍ ആണോ ഇഷ്ടം ?? ആവോ??

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......